Pages

Saturday, March 22, 2014

നിള

കത്തുന്ന വെയിലാണ് ചുറ്റിലും ,എരിയുന്ന


തീ പന്തമായിന്ന് സൂര്യനെന്‍ ഉച്ചിയില്‍

ഒരുകുഞ്ഞുനിഴലില്ല കൂട്ടിനെനിക്കിന്ന്

ഓര്‍മയില്‍ തിരയുന്നു ഒരു കൊച്ചു കുളിരിനായ്

നിളയാണനിക്കെന്റെ അമ്മ ,എന്നെന്നും

ഹൃദയത്തില്‍ നിറയുന്ന നന്മ

മഴ പെയ്തു ചുഴികുത്തി ഒഴുകുന്ന നേരത്തും

മകനെ മറക്കാത്ത ഭ്രാന്തിയെ പോലെന്റെ

കാലില്‍ തലോടി ,

കുശലം പറഞ്ഞ്

ആര്‍ത്തലച്ചോടുന്നൊരമ്മ,,

എരിയുന്ന വേനലിന്‍ വറുതിയില്‍ വീണ്ടുമെന്‍

ദാഹമകറ്റാന്‍ തെളിനീരുതന്നവള്‍

പോകുന്ന വഴികളില്‍ കതിരു നല്‍കികൊണ്ട-

രായിരം പണിയാന്റെ പുഞ്ചിരി കണ്ടവള്‍

മാമാങ്ക വേലകണ്ടലറി കരഞ്ഞവള്‍

നിണമാര്‍ന്ന മണലിനെ ഒഴുക്കികളഞ്ഞവള്‍

കേളികൊട്ടും കേട്ട് ഭാവയാമി പാടി

തീരത്തില്‍ ഓളമായ് താളം പിടിച്ചവള്‍

പൂര്‍വകാലത്തിന്റെ സ്മൃതികളില്‍ നീ

നരമൂത്ത്,ശോഷിച്ച് മൃത പ്രായയായി

ആയിരം മക്കള്‍ ബലിയിട്ട് പോയി

മോക്ഷവും നേടി ആയിരം ആത്മാക്കള്‍

കണ്ണുനീര്‍ ഉരുളയുരുട്ടി നിനക്കായി

ബലിയിടാന്‍ ഞാനിനി എങ്ങുപോകും ?

0 comments:

 

Blogger news

Blogroll

About